Thursday, July 31, 2008

നമ്മുടെ കറുത്ത ഭയങ്ങള്‍



ഭയം മനുഷ്യന്റെ അടിസ്ഥാന വികാരമാണ്. അന്തിനെ എങ്ങിലും ഭയക്കാതെ നമുക്കു ജീവിക്കാന്‍ ആകില്ല. കാലം മാറും തോറും നമ്മുടെ ഭയവും ഭയത്തിന്റെ സ്രോതസും മാറിക്കൊണ്ടിരിക്കും. ഭയത്തിന്റെ സാധ്യതകള്‍ തീര്നാല്‍ പിന്നെ നാം തന്നെ പുതിയ ഭയ കാരണങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങും. അത്തരത്തില്‍ നാം തന്നെ സൃഷ്‌ടിച്ച ഒരു ഭയവും അതിന്റെ പ്രതിവിധിയും ചര്‍ച്ച ചെയ്യാം.
കറുത്ത മരണം എന്ന പേരില്‍ മനുഷ്യനെ ഭയപടുത്തിയ വലിയ വിപതയിരുന്നു പതിനാലാം നൂറ്റാണ്ടില്‍ യുറോപിനെ ബാധിച്ച ബ്ലാക്ക്‌ പ്ലേഗ് . യുറോപ്പിന്റെ മൂന്നില്‍ ഒന്നു മനുഷ്യരെയും അത് കൊന്നു കളഞ്ഞു. കാലം കഴിഞ്ഞു . നമ്മുടെ കാലത്തെ പ്ലേഗ് വ്യത്യസ്തമാണ് . അത്രയും അപകടകാരിയല്ല . പോരാത്തതിന് അതിനെയൊക്കെ തടുക്കാനുള്ള മരുന്നും നാം വികസിപ്പിച്ചു. പ്ലേഗ് അത്ര വലിയ ഒരു ഭയ കാരണം അല്ല, ഇന്നു. പക്ഷെ പേടിക്കാനുള്ള സാധനം നാം തന്നെ ഉണ്ടാക്കുന്നു. ബയോ terror എന്ന പേരില്‍. ഈ bio terrorists കള്‍ ബ്ലാക്ക്‌ പ്ലേഗ് അണുക്കളെ ഉണ്ടാക്കിയാലോ ? ഭയം തിരികെ വന്നില്ലെ ! ഗവേഷണം തുടങ്ങി. ഈ ഭയത്തില്‍ നിന്നും എങ്ങിനെ നമുക്കു രക്ഷ പെടാം! ബ്ലാക്ക്‌ പ്ലേഗ് നു ഒരു വാക്സിന്‍ ഉണ്ടാക്കുക!
ഉണ്ടാക്കി !
സെന്‍ട്രല്‍ ഫ്ലോറിഡ യില്‍ നിന്നും ബ്ലാക്ക്‌ പ്ലേഗ് വാക്സിന്‍ പുറത്തിറങ്ങി കഴിഞ്ഞു. ഇനി ആ ഭയത്തിനു കാര്യമില്ല. പുതിയ ഭയങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഉണ്ടാക്കാം . അതില്ലങ്ങില്‍ എങ്ങിനെ പുതിയ പുതിയ ഗവേഷണ മേഖലകള്‍ ഉണ്ടാകും. ശാസ്ത്രകാരന്മാര്‍ക്ക് ജീവിക്കണ്ടെ ഹെ !

Wednesday, July 30, 2008

അച്ഛന്റെ കുടയും മറവിയും


അച്ഛന്‍ പുറത്തെക്കിരങ്ങുബോള്‍ അമ്മ ചോദിച്ചു കുട കൊണ്ടുപോകണോ? എന്ത് ചോദ്യമാണിത്? ഒന്നാം തരം കര്‍ക്കിടകം. ഇടവത്തില്‍ മടിച്ചു നിന്ന മഴ കര്‍ക്കിടകം ആയപ്പോഴേക്കും കറുത്ത് തിമിര്‍ത്തു. പതിയെ മഴ ഒന്നു മാറിയ സമയം നോക്കി അച്ഛന്‍ ഒന്നു പുറത്തിറങ്ങാന്‍ തുടങ്ങിയതാണ്‌ . അപ്പോഴാണ് അമ്മയുടെ ചോദ്യം. കുട എടുക്കണോ? വെറൊന്നുമല്ല, കുട മറന്നു വയ്ക്കല്‍ അച്ഛന് ഒരു ശീലമാണ് . അച്ഛന് എന്താണ് ഇങ്ങനെ ഓര്‍ ശീലം. അച്ഛന് മാത്രമല്ല ഒരുപാടു ആളുകള്‍ക്ക് ഈ ശീലം ഉണ്ട്. കുട, താക്കോല്‍, പുസ്തകം തുടങ്ങിയവ വഴിക്ക് എവിടെയങ്ങിലും മറന്നു വയ്ക്കും.

ഒരു പുതിയ പഠനം ഇതു വിശദീകരിക്കുന്നു. നമ്മുടെ ഓര്‍മകളെ രണ്ടായി തിരിക്കാം. നീണ്ട കാലം നിലനില്‍ക്കുന്നതും, കുറച്ചു കാലം നീണ്ടു നില്‍ക്കുന്നതും എന്ന് . കുറച്ചു കാലത്തെ ഓര്‍മകള്‍ക്ക് പ്രായം കൂടും തോറും ശേഷി കുറയും എന്നാണ് പറച്ചില്‍. നമ്മുടെ ഓര്‍മകളെ രണ്ടായി തിരിക്കാം. നീണ്ട കാലം നിലനില്‍ക്കുന്നതും, കുറച്ചു കാലം നീണ്ടു നില്‍ക്കുന്നതും എന്ന് . കുറച്ചു കാലത്തെ ഓര്‍മകള്‍ക്ക് പ്രായം കൂടും തോറും ശേഷി കുറയും എന്നാണ് പറച്ചില്‍. ഹ്രസ്വ കാല ഓര്‍മയും ദീര്ഖ് കാല ഓര്‍മയും തമ്മില്‍ ഉള്ള ബന്ധം രസകരമാണ്. അവ പതിയെ പതിയെ കാലം കഴിയുംതോറും രൂടമൂലമാകും. ഇതിനാണ് consolidation theory of memory എന്ന് പറയുന്നതു .ഓര്‍മയുടെ ഈ സ്ഥിരപ്പടല്‍ തലച്ചോറിലെ പല വ്യവസ്ഥകള്‍ കൊണ്ടാണ് സാധ്യമാകുന്നത് . പ്രധാനമായും ഈ സ്ഥിരപ്പടല്‍ നടക്കുന്നത് നമ്മള്‍ ഉറങ്ങുമ്പോഴാണ് . ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോറില്‍ കഴിഞ്ഞ കാര്യങ്ങള്‍ ഒരു ഫാസ്റ്റ് ഫോര്‍വേഡ് റീപ്ലേ നടക്കും. സ്ഥിരപ്പെടല്‍ ഈ സമയത്താണ് നടക്കുന്നത്. ചെറിയ മറവികള്‍ , കുട, മൊബൈല് , തുടങ്ങിയവ മറക്കുന്നത് ഓര്‍മയുടെ ഈ സ്ഥിരപ്പടല്‍ വ്യവസ്ഥ ശക്തി കുറയുമ്പോഴാണ് . പ്രായം ആകുമ്പോള്‍ ഈ ശേഷി കുറയും . ഓര്‍മയുടെ consolidaetion പ്രായം ആകുമ്പോള്‍ കുറയും . അച്ഛന്റെ കുട മറവിയുടെ രഹസ്യം ഇതാണോ ? എലികളെ വച്ചു അരിസോണയില്‍ നടന്ന ഗവേഷണം ആണ് ഇതു പറയുന്നത്.


Tuesday, July 15, 2008

ആണിനോ പെണ്ണിനോ കേമത്തം?


ഇതൊരു വിവാദ വിഷയമാണ്‌. നമ്മുടെ കാന്തപുരം മുസ്ലയാര്‍ പറഞ്ഞത് കേട്ടില്ലെ , പെണ്ണ് എന്ന് പറയുന്ന സാധനം തന്നെ ആണുങ്ങള്‍ ക്ക് വേണ്ടിയാണ് . അവര്‍ക്ക് അങ്ങനെ വലിയ കഴിവോന്നുമില്ല എന്നൊക്കെ . (പുതിയ "പച്ചക്കുതിര" യില്‍ ).
പറഞ്ഞു വന്നത് ഇതാണ്, ആണും, പെണ്ണും തമ്മില്‍ കഴിവിന്റെ കാര്യത്തിലെ തര്ക്കം ഇപ്പോഴും പഴയ പോലെ തന്നെ തുടരുന്നുട്. ആ സമയത്താണ് ചില ശാസ്ത്രകാരന്മാര്‍ ആണും പെണ്ണും സ്‌ട്രെസ് എങ്ങിനെ നേരിടും എന്ന് ബ്രെയിന്‍ സ്കാന്‍ കൊണ്ടു വിശദീകരിക്കുന്നത് . ആണ്‍ ബ്രെയിന്‍ നും പെണ്‍ ബ്രെയിന്‍ നും സ്‌ട്രെസ് വ്യത്യസ്ത തരത്തില്‍ ആണ് പ്രോസസ് ചെയ്യുന്നത് എന്ന് പറയുന്നതു പെന്‍സില്‍വാനിയ യുനിവേര്സിടി ക്കാരാണ്.
സ്‌ട്രെസ് സമയത്തു ആണ്‍ ബ്രെയിന്‍ ഇടതു orbitofrontal cortex ഭാഗം കൊണ്ടു പ്രോസെസ്സ് ചെയ്യുമ്പോള്‍, പെണ്‍ ബ്രെയിന്‍ limbic സിസ്റ്റം കൊണ്ടാണത് ചെയ്യുന്നത്. orbitofrontal cortex സാധാരണ "fight or flight" സമത്തെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് . അതേ സമയം limbic സിസ്റ്റം വികാരാത്മക പ്രവര്‍ത്തനങ്ങളുടെയും. പെണ്ണുങ്ങള്‍ സ്‌ട്രെസ് നെ കൂടുതല്‍ വികരാത്മകമായി സമീപിക്കുമ്പോള്‍ ആണുങ്ങള്‍ അത് ഭയത്തിന്റെ കന്ദ്രങ്ങളിലൂടെ പരിഹരിക്കുന്നു. ആണുങ്ങള്‍ സ്‌ട്രെസ് മൂലം കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കും എന്ന് പറയാം . അതിന് കാരണം സ്‌ട്രെസ് ഭയത്തിന്റെ വഴിയില്‍ പരിഹരിക്കുന്നതാണ്. പെണ്ണുങ്ങള്‍ കരഞ്ഞു തീര്‍ക്കും. കരച്ചില്‍ തരുന്ന മനഃസമാധാനം ഒരു ദൈവവും തരില്ല. സ്ട്രെസ്സില്‍ പെടുമ്പോഴും ആണ് കരയില്ല. ഒന്നു കരഞ്ഞന്കില്‍ എന്ന് തോന്നും . പക്ഷെ ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന് "ശാസ്ത്രം" പറയും. ആണിനും പെണ്ണിനും തമ്മില്‍ ചില പ്രാഥമിക വ്യത്യാസം ആയി ഇതിനെ കാണാം എന്ന് മടിയന്‍ കരുതുന്നു.

Monday, July 14, 2008

നമ്മുടെ ഈ മഴ എവിടെ പോയി ?

നമ്മുടെ ഈ മഴയ്ക്ക്‌ എന്ത് പറ്റി ?
ആര്‍ക്കങ്ങിലും പറയാന്‍ പറ്റുമോ
ഈ മടിയന്‍ ഇടവപ്പാതി മുതല്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ്‌ ഒരു നല്ല മഴക്ക് വേണ്ടി .നോ രക്ഷ .
കണ്‍ കുളിര്‍ക്കെ കാണാന്‍ , ഒന്നു നന്നായി നനയാന്‍ ഒരു മഴ ഒരു സ്വപ്നം മാത്രമാകുമോ ?
വാമിംഗ് ആണത്രെ വാമിംഗ് !
ആര്‍ക്കറിയാം സത്യം കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നത് മഴ കുറയ്ക്കും എന്ന് ചില പുള്ളികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി . ഒരു മടിയന്‍ ആയതു കൊണ്ടു നമ്മള്‍ അതില്‍ വലിയ ശ്രദ്ധ കൊടുത്തില്ല . ഇക്കാനുന്നതെല്ലാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉണ്ടാക്കുന്ന പുകിലുകലാണോ ? ആര്‍ക്കറിയാം . നിങ്ങള്ക്ക് അറിയാമെങ്ങില്‍ ഒന്നു പറഞ്ഞു തരണം. അതിനിടയില്‍ ഒരു പംബ്രന്നൊരു പുതിയ ഒരു കണ്ടുപിടുത്തം നടത്തിയത്രെ. കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നത് ബാര്‍ലി ക്ക് നല്ലതാണെന്നു . ബാര്‍ലി വിളവു കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നതിനനുസരിച്ച് കൂടുമെന്ന് യു പി ലോപസ് എന്ന ഇറ്റലി ക്കാരി കണ്ടത്തി.ആര്‍ക്കറിയാം മഴയും ബാര്‍ലി യും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉം ഒക്കെ എങ്ങിനെ ഒക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്.
ഒരു മടിയനെ സംബന്ധിച്ച് പറഞ്ഞാല്‍ ഒരു നല്ല മഴ കാണാന്‍ കഴിയുന്നില്ല എന്നത് മാത്രമാണ് പ്രശ്നം.
look at http://www.sciencedaily.com/releases/2008/07/080707100152.htm

Friday, July 11, 2008

നമ്മുടെ ആ പ്രിയപ്പട്ട അര്‍ദ്ധരാത്രി കുഞ്ഞു


നമ്മുടെ ആ പ്രിയപ്പട്ട അര്‍ദ്ധരാത്രി കുഞ്ഞിനു ഒരു സമ്മാനം കൂടി കിട്ടിയതില്‍ നമുക്കു സന്തോഷിക്കാം. അര്‍ദ്ധരാത്രിയില്‍ ജനിച്ച ഇന്ത്യയ്ക്കും ഒരു സമ്മാനം കിട്ടാന്‍ പോകുന്നു . അത് അമേരിക്കയില്‍ നിന്നാണ് . നമ്മുടെ ബുഷ് അമ്മാവന്റെ കയ്യില്‍ നിന്നും . ഇന്ത്യ ആണവകരാറില്‍ ഒപ്പിടുന്നതും സല്‍മാന്‍ റുഷ്ദിക്ക് ബെസ്റ്റ് ഓഫ് ബുക്കര്‍ കിട്ടിയതും കൂട്ടി വായിക്കാമോ . അറുപത്തൊന്നു വര്‍ഷത്തെ ഇന്ത്യയുടെ ജീവിതം ഒരു ബെസ്റ്റ് ബുക്കര്‍ ആയി വായിക്ക്യനകുമോ ?

ഓര്‍മ നാശവും തക്കാളികളും


ഓര്‍മ നാശവും തക്കാളികളും തമ്മില്‍ എന്തു ബന്ധം സുഹൃത്തെ ഓര്‍മ നാശത്തെ അല്‍ഷിമര്‍ രോഗം എന്ന് വിളിക്കാം പ്രായമായാല്‍ നമുക്കല്ലാം വരാന്‍ ഇടയുള്ള ഒന്നു . ഒരു പക്ഷെ നാം എല്ലാം പ്രതീഷിചിരിക്കുന്ന ഒന്നാണ് ഓര്‍മ നാശം. ഈ ഓര്‍മ നാശത്തിനു ഒരു മരുന്ന് കണ്ടുപിടിക്കണ്ടെ നമുക്കു എന്ന് പറഞ്ഞു കൊണ്ടു ചില കൂട്ടര്‍ ഇറങ്ങിയിട്ടുണ്ട് . ഒരു വാക്സിന്‍ ആണ് അവരുടെ ലക്ഷ്യം. തക്കാളി അവരുടെ പ്രതീക്ഷയാനത്രെ . തക്കളിയില്‍ വാക്സിന്‍ കൂടി ഉള്പ്പടുത്തി നമുക്കു തിന്നാന്‍ തരും. നമ്മുടെ തന്നെ ശരീരം ഉണ്ടാക്കുന്ന ബീറ്റ അമയ്ലോയിദ് എന്ന പ്രോടീന്‍ നമ്മുടെ തലച്ചോറിലെ കോശങ്ങളില്‍ അടിഞ്ഞുകൂടി കാലം കഴിയുമ്പോഴാണ് ഓര്‍മ നാശം ഉണ്ടാകുന്നതു. തക്കളിയില്‍ വാക്സിന്‍ ഉള്പ്പടുത്തി നമുക്കു തന്നാല്‍ ഈ പറഞ്ഞ ബീറ്റ അമയ്ലോയിടിനെ നമുക്കു നെരിടാനാകും എന്നാണ് പ്രതീഷ .അങ്ങനെ തക്കാളി തിന്നാന്‍ മറ്റൊരു കാരണം കൂടി

Wednesday, July 9, 2008

രതിയും തവളകളും പിന്നെ കൃഷിയും



കൃഷി നമുക്കു എന്തല്ലാം തന്നു . ഉണ്ണാന്‍ ചോറ് തന്നു . ഉറങ്ങാന്‍ വീട് തന്നു . വീട്ടില്‍ കൂട്ടിരിക്കാന്‍ വീട്ടുകാരെ തന്നു. കൃഷി നമ്മെ ഒരുപാടു മാറ്റി. ഇതാ കൃഷിയുടെ പുതിയ കഥ. പാവം പിടിച്ച തവളകളെ കൃഷി എങ്ങനെ ബാധിച്ചു എന്ന് ഫ്ലോറിഡ സര്‍വകലാശാലയില്‍ നിന്നുള്ള ചില ശാസ്ത്രകാരന്മാര്‍ പറഞ്ഞു തരുന്നു. നഗരത്തില്‍ താമസിക്കുന്ന തവളകളെയും കൃഷിയിടത്തിനരികെ താമസിക്കുന്ന തവളകളെയും ലൈംഗിക ശേഷിയുടെ കാര്യത്തില്‍ താരതമ്മ്യപ്പടുത്തി അവര്‍കണ്ടതെന്താനെന്നോ, കൃഷിയിടങ്ങളിലെ തവളകള്‍ക്ക് ലൈംഗിക തകരാറുകള്‍ കൂടുതലാണ് !!!! കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന രാസ വളങ്ങളും കീട നാശിനികളും ആണ് ഇത്തരത്തില്‍ ഉള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. കീടനാശിനികളയും വളങ്ങളെയും കുറിച്ചു വലിയ ചര്‍ച്ചകള്‍ നേരത്തെ തന്നെ നടന്നതാണ് . ഗ്രാമം അത്ര സേഫ് അല്ല എന്ന് തന്നെ ആണ് പറയുന്നത്‌. നഗരത്തിലെ തവളകളാണ് ഭാഗ്യവാന്മാര്‍ എന്നുപറഞ്ഞാല്‍ ഗ്രാമത്തിലെ തവളകള്‍ സമ്മതിക്കുമോ?